Loading...
Language: Malayalam
اَللَّهُمَّ رَبَّ جِبْرَائِيْلَ وَمِيْكَائِيْلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِيْ لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِيْ مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيْمٍ
അല്ലാഹുമ്മ റബ്ബ ജിബ്രീൽ, വ മീഖാഈൽ, വ ഇസ്രാഫീൽ, ഫാത്വിറസ്സമാവാത്തി വൽഅർളി, ആലിമൽ ഗൈബി വശ്ശഹാദഹ്, അൻത തഹ്കുമു ബൈന ഇബാദിക ഫീമാ കാനൂ ഫീഹി യഖ്തലിഫൂൻ ഇഹ്ദിനീ ലിമഖ്തുലിഫ ഫീഹി മിനൽഹഖ്ഖി ബിഇദ്നിക, ഇന്നക തഹ്ദീ മൻ തശാഉ ഇലാ സിറാത്വിൻ മുസ്തഖീം
അല്ലാഹുവേ, (മഹത്തായ മലക്കുകളായ) ജിബ്രീലിൻ്റെയും മീഖാഈലിൻ്റെയും ഇസ്രാഫീലിൻ്റെയും രക്ഷിതാവേ, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, രഹസ്യവും പരസ്യവും അറിയുന്നവനേ. നിൻ്റെ ദാസന്മാർക്കിടയിൽ അവർ തർക്കിച്ചിരുന്ന കാര്യങ്ങളിൽ നീയാണ് വിധികർത്താവ്. നിൻ്റെ അനുമതിയോടെ, അവർ ഭിന്നിച്ച സത്യത്തിലേക്ക് എന്നെ നയിക്കേണമേ, നീ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക് നയിക്കുന്നത് തീർച്ചയായും നീ തന്നെയാണല്ലോ. ആയിശ (റ) പറഞ്ഞു, "അല്ലാഹുവിൻ്റെ റസൂൽ (ﷺ) രാത്രി (തഹജ്ജുദ്) നമസ്കാരത്തിൻ്റെ തുടക്കത്തിൽ ഈ ദുആ പാരായണം ചെയ്യാറുണ്ടായിരുന്നു." ഓരോ ഗവേഷകനും, പണ്ഡിതനും, മുഫ്തിയും അതുപോലെ സത്യാന്വേഷിയായ ഓരോ വിശ്വാസിയും തഹജ്ജുദിൻ്റെ തുടക്കത്തിലും, സുജൂദിലും, മറ്റെല്ലാ സമയങ്ങളിലും ഈ ദുആ കൂടുതലായി പാരായണം ചെയ്യേണ്ടതാണെന്ന് ഓർക്കുക. സ്വന്തം ഗവേഷണങ്ങളിലോ, അറിവിലോ അല്ലെങ്കിൽ മറ്റെന്തിെങ്കിലുമോ പൂർണ്ണമായും ആശ്രയിക്കുന്നതിന് പകരം, ഈ ദുആയിലൂടെ സർവ്വശക്തനായ അല്ലാഹുവിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
Reference: മുസ്ലിം: 770