Loading...
Language: Malayalam
അല്ലാഹുവിന്റെ ദൂതനോടൊപ്പം (ﷺ) നമസ്കരിക്കുന്നതിനിടയിൽ, കൂട്ടത്തിലൊരാൾ ഇപ്രകാരം പറഞ്ഞു -
اَللَّهُ أَكْبَرُ كَبِيْرًا وَالْحَمْدُ لِلَّهِ كَثِيْرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيْلًا
അല്ലാഹു അക്ബർ കബീറൻ, വൽഹംദു ലില്ലാഹി കസീറൻ, വാ സുബ്ഹാനല്ലാഹി ബുക്റതൻ വാഅസ്വീലാ
അല്ലാഹു ഏറ്റവും മഹാനും, വലിയവനുമാകുന്നു. അല്ലാഹുവിന് ധാരാളം സ്തുതികൾ. രാവിലെയുമ വൈകുന്നേരവും അല്ലാഹു എത്ര പരിശുദ്ധൻ. അല്ലാഹുവിന്റെ ദൂതൻ (ﷺ) ചോദിച്ചു, "ഇന്നയിന്ന വാക്കുകൾ പറഞ്ഞത് ആരാണ്?" അപ്പോൾ ആ ആളുകളുടെ കൂട്ടത്തിൽ നിന്ന് (ആ വരികൾ പറഞ്ഞ) ഒരാൾ പറഞ്ഞു: ഞാനാണ്, ഓ അല്ലാഹുവിന്റെ ദൂതരേ! അദ്ദേഹം (ﷺ) പറഞ്ഞു: അതിന്റെ പാരായണം എന്നെ അതിശയിപ്പിച്ചു, കാരണം അതിനായി സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. ഇബ്നു ഉമർ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ (ﷺ) ഇത് പറയുന്നത് കേട്ടതുമുതൽ ഞാൻ അവ (ആ വാക്കുകൾ) ഉപേക്ഷിച്ചിട്ടില്ല.
Reference: മുസ്ലിം: ൬൦൧