Loading...
Language: Malayalam
അനസ് (റ) റിപ്പോർട്ട് ചെയ്തു: ഒരാൾ കിതച്ചുകൊണ്ട് വന്ന്, നമസ്കരിക്കുന്നവരുടെ വരിയിൽ കയറിനിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു:
اَلْحَمْدُ لِلَّهِ حَمْدًا كَثِيْرًا طَيِّبًا مُبَارَكًا فِيهِ
അൽഹംദുലില്ലാഹി ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹ്
അല്ലാഹുവിന് സ്തുതി, ധാരാളമായും നല്ലതുമായ അനുഗ്രഹീതമായ സ്തുതികൾ. അല്ലാഹുവിന്റെ ദൂതൻ (ﷺ) നമസ്കാരം പൂർത്തിയാക്കിയപ്പോൾ അദ്ദേഹം ചോദിച്ചു: നിങ്ങളിൽ ആരാണ് ആ വാക്കുകൾ പറഞ്ഞത്? ആളുകൾ നിശബ്ദരായി. അദ്ദേഹം (പ്രവാചകൻ ﷺ വീണ്ടും ചോദിച്ചു): നിങ്ങളിൽ ആരാണ് ആ വാക്കുകൾ പറഞ്ഞത്? അയാൾ തെറ്റായതൊന്നും പറഞ്ഞിട്ടില്ല. അപ്പോൾ ഒരാൾ പറഞ്ഞു: ഞാൻ കിതച്ചുകൊണ്ടാണ് വന്നത്, അതിനാൽ ഞാനവ പറഞ്ഞു. അപ്പോൾ അദ്ദേഹം അരുളി: അവ (ആ വാക്കുകൾ അല്ലാഹുവിലേക്ക്) ആരുയർത്തും എന്നതറിയാനായി പന്ത്രണ്ട് മലക്കുകൾ പരസ്പരം മത്സരിക്കുന്നത് ഞാൻ കണ്ടു.
Reference: മുസ്ലിം: 600