Loading...
Language: Malayalam
وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ ﴿٢٩﴾ قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ﴿٣٠﴾ يَا قَوْمَنَا أَجِيبُوا دَاعِيَ اللَّـهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ﴿٣١﴾ وَمَن لَّا يُجِبْ دَاعِيَ اللَّـهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ أَوْلِيَاءُ ۚ أُولَـٰئِكَ فِي ضَلَالٍ مُّبِينٍ ﴿٣٢﴾
വ ഇദ് സ്വറഫ്നാ ഇലൈക നഫറം-മിനൽ-ജിന്നി യസ്തമിഊനൽ-ഖുർആന ഫലമ്മാ ഹദറൂഹു ഖാലൂ അൻസിതൂ ഫലമ്മാ ഖുദിയ വല്ലൗ ഇലാ ഖൗമിഹിം-മുൻദിരീൻ. ഖാലൂ യാ ഖൗമനാ ഇന്നാ സമിഅ്നാ കിതാബൻ ഉൻസില മിം-ബഅ്ദി മൂസാ മുസ്വിദ്ദിഖൽ-ലിമാ ബൈന യദൈഹി യഹ്ദീ ഇലൽ-ഹഖ്ഖി വ ഇലാ ത്വരീഖിം-മുസ്തഖീം. യാ ഖൗമനാ അജീബൂ ദായിയല്ലാഹി വ ആമിനൂ ബിഹീ യഗ്ഫിർ ലകും-മിൻ ദുനൂബികും വ യുജിർകും-മിൻ അദാബിൻ അലീം. വ മല്ലാ യുജിബ് ദായിയല്ലാഹി ഫലൈസ ബിമുഅ്ജിസിൻ ഫിൽ-അർദി വ ലൈസ ലഹൂ മിൻ ദൂനിഹീ ഔലിയാഅ്, ഉലാഇക ഫീ ദലാലിം-മുബീൻ.
(൨൯) ഖുർആൻ ശ്രദ്ധിച്ച് കേൾക്കാനായി ജിന്നുകളിൽ ഒരു സംഘത്തെ നാം നിൻ്റെ അടുത്തേക്ക് തിരിച്ചുവിട്ട സന്ദർഭം (ഓർക്കുക). അങ്ങനെ അവർ അതിന് സന്നിഹിതരായപ്പോൾ അവർ (അന്യോന്യം) പറഞ്ഞു: നിങ്ങൾ നിശ്ശബ്ദരായിരിക്കുക. അങ്ങനെ അത് അവസാനിച്ചപ്പോൾ അവർ തങ്ങളുടെ സമുദായത്തിലേക്ക് മുന്നറിയിപ്പുകാരായിക്കൊണ്ട് മടങ്ങിപ്പോയി. (൩൦) അവർ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീർച്ചയായും മൂസായ്ക്കു ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന് മുമ്പുള്ളതിനെ ശരിവെക്കുന്നതുമായ ഒരു ഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് മാർഗ്ഗദർശനം നൽകുന്നു. (൩൧) ഞങ്ങളുടെ സമുദായമേ, അല്ലാഹുവിൻ്റെ മാർഗ്ഗത്തിലേക്ക് വിളിക്കുന്നവന് നിങ്ങൾ ഉത്തരം നൽകുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യുന്നതാണ്. (൩൨) അല്ലാഹുവിൻ്റെ മാർഗ്ഗത്തിലേക്ക് വിളിക്കുന്നവന് ആർ ഉത്തരം നൽകുന്നില്ലയോ അവന് ഭൂമിയിൽ (അല്ലാഹുവിനെ) തോൽപ്പിക്കാനാവില്ല. അവന് പുറമെ അവരെ രക്ഷിക്കാൻ യാതൊരു രക്ഷാധികാരികളും ഇല്ലതാനും. അങ്ങനെയുള്ളവർ വ്യക്തമായ വഴിപിഴവിലാകുന്നു.
Reference: സൂറ അൽ-അഹ്ഖാഫ് ൪൬: ൨൯-൩൨