Loading...
Language: Malayalam
إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّـهِ قَدْ ضَلُّوا ضَلَالًا بَعِيدًا ﴿١٦٧﴾ إِنَّ الَّذِينَ كَفَرُوا وَظَلَمُوا لَمْ يَكُنِ اللَّـهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ﴿١٦٨﴾ إِلَّا طَرِيقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿١٦٩﴾ يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِن رَّبِّكُمْ فَآمِنُوا خَيْرًا لَّكُمْ ۚ وَإِن تَكْفُرُوا فَإِنَّ لِلَّـهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿١٧٠﴾ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّـهِ إِلَّا الْحَقَّ ۚ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّـهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ فَآمِنُوا بِاللَّـهِ وَرُسُلِهِ ۖ وَلَا تَقُولُوا ثَلَاثَةٌ ۚ انتَهُوا خَيْرًا لَّكُمْ ۚ إِنَّمَا اللَّـهُ إِلَـٰهٌ وَاحِدٌ ۖ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ ۘ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَكَفَىٰ بِاللَّـهِ وَكِيلًا ﴿١٧١﴾ لَّن يَسْتَنكِفَ الْمَسِيحُ أَن يَكُونَ عَبْدًا لِّلَّـهِ وَلَا الْمَلَائِكَةُ الْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا ﴿١٧٢﴾ فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُم مِّن فَضْلِهِ ۖ وَأَمَّا الَّذِينَ اسْتَنكَفُوا وَاسْتَكْبَرُوا فَيُعَذِّبُهُمْ عَذَابًا أَلِيمًا وَلَا يَجِدُونَ لَهُم مِّن دُونِ اللَّـهِ وَلِيًّا وَلَا نَصِيرًا ﴿١٧٣﴾
ഇന്നല്ലദീന കഫറൂ വ സ്വദ്ദൂ അൻ സബീലില്ലാഹി ഖദ് ദല്ലൂ ദലാലം ബഈദാ. ഇന്നല്ലദീന കഫറൂ വ ദലമൂ ലം യകുനില്ലാഹു ലിയഗ്ഫിറ ലഹും വ ലാ ലിയഹ്ദിയഹും ത്വരീഖാ. ഇല്ലാ ത്വരീഖ ജഹന്നമ ഖാലിദീന ഫീഹാ അബദാ, വ കാന ദാലിക അലല്ലാഹി യസീറാ. യാ അയ്യുഹന്നാസു ഖദ് ജാഅകുമ്റസൂലു ബിൽ ഹഖ്ഖി മിർറബ്ബികും ഫആമിനൂ ഖൈറല്ലകും, വ ഇൻ തക്ഫുറൂ ഫഇന്ന ലില്ലാഹി മാ ഫിസ്സമാവാതി വൽഅർദ്, വ കാനല്ലാഹു അലീമൻ ഹകീമാ. യാ അഹ്ലൽ കിതാബി ലാ തഗ്ലൂ ഫീ ദീനികും വ ലാ തഖൂലൂ അലല്ലാഹി ഇല്ലൽ ഹഖ്ഖ്, ഇന്നമൽ മസീഹു ഈസബ്നു മർയമ റസൂലുല്ലാഹി വ കലിമതുഹൂ അൽഖാഹാ ഇലാ മർയമ വ റൂഹും മിൻഹ്, ഫആമിനൂ ബില്ലാഹി വ റുസുലിഹ്, വ ലാ തഖൂലൂ സലാസഹ്, ഇൻതഹൂ ഖൈറല്ലകും, ഇന്നമല്ലാഹു ഇലാഹുൻ വാഹിദ്, സുബ്ഹാനഹൂ അൻ യകൂന ലഹൂ വലദ്, ലഹൂ മാ ഫിസ്സമാവാതി വ മാ ഫിൽ അർദ്, വ കഫാ ബില്ലാഹി വകീലാ. ലൻ യസ്തൻകിഫൽ മസീഹു അൻ യകൂന അബ്ദല്ലില്ലാഹി വ ലൽ മലാഇകതുൽ മുഖർറബൂൻ, വ മൻ യസ്തൻകിഫ് അൻ ഇബാദതിഹീ വ യസ്തക്ബിർ ഫസയഹ്ശുറുഹും ഇലൈഹി ജമീആ. ഫഅമ്മല്ലദീന ആമനൂ വ അമിലുസ്സ്വാലിഹാതി ഫയുവഫ്ഫീഹിം ഉജൂറഹും വ യസീദുഹും മിൻ ഫദ്ലിഹ്, വ അമ്മല്ലദീനസ്തൻകഫൂ വസ്തക്ബറൂ ഫയുഅദ്ദിബുഹും അദാബൻ അലീമൻ വ ലാ യജിദൂന ലഹും മിൻ ദൂനില്ലാഹി വലിയ്യൻ വ ലാ നസ്വീറാ.
(൧൬൭) സത്യനിഷേധിക്കുകയും, അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിന്ന് (ആളുകളെ) തടയുകയും ചെയ്തവർ തീർച്ചയായും ബഹുദൂരം പിഴച്ചുപോയിരിക്കുന്നു. (൧൬൮) സത്യനിഷേധിക്കുകയും അക്രമം പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല. അവരെ അവൻ ഒരു വഴിയും കാണിച്ചു കൊടുക്കുന്നതുമല്ല. (൧൬൯) നരകത്തിൻ്റെ വഴിയൊഴികെ. അവരതിൽ നിത്യവാസികളായിരിക്കും. അതല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു. (൧൭൦) മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യവും കൊണ്ട് ഈ ദൂതൻ നിങ്ങളുടെയടുത്ത് വന്നിരിക്കുന്നു. അതിനാൽ നിങ്ങൾ വിശ്വസിക്കുക, അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ അവിശ്വസിക്കുകയാണെങ്കിലോ ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിൻ്റേത് തന്നെയാകുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (൧൭൧) വേദക്കാരേ, നിങ്ങൾ മതകാര്യത്തിൽ അതിരുകവിയരുത്. അല്ലാഹുവിൻ്റെ പേരിൽ സത്യമല്ലാതെ നിങ്ങൾ പറയുകയും ചെയ്യരുത്. മർയമിൻ്റെ മകൻ ഈസാ മസീഹ് അല്ലാഹുവിൻ്റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവൻ്റെ വചനവും അവങ്കൽ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന് നിങ്ങൾ പറയരുത്. നിങ്ങൾ (ഇതിൽ നിന്ന്) വിരമിക്കുക. അതാണ് നിങ്ങൾക്ക് ഉത്തമം. അല്ലാഹു ഏക ആരാധ്യൻ മാത്രമാകുന്നു. തനിക്കൊരു സന്താനമുണ്ടായിരിക്കുക എന്നതിൽ നിന്ന് അവൻ എത്രയോ പരിശുദ്ധൻ! ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവൻ്റേതാകുന്നു. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി. (൧൭൨) അല്ലാഹുവിൻ്റെ ദാസനായിരിക്കുന്നതിൽ മസീഹോ (അല്ലാഹുവിൻ്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളോ ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. അവൻ്റെ ആരാധനയോട് ആർ വൈമനസ്യം കാണിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവൻ അവൻ തൻ്റെ അടുക്കൽ ഒരുമിച്ചുകൂട്ടുന്നതാണ്. (൧൭൩) എന്നാൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവരർഹിക്കുന്ന പ്രതിഫലം അവൻ പൂർണ്ണമായി നൽകുന്നതാണ്. തൻ്റെ ഔദാര്യത്തിൽ നിന്ന് അവൻ അവർക്ക് കൂടുതൽ നൽകുകയും ചെയ്യും. വൈമനസ്യം കാണിക്കുകയും അഹങ്കരിക്കുകയും ചെയ്തവർക്കാകട്ടെ അവൻ വേദനയേറിയ ശിക്ഷ നൽകുന്നതാണ്. അല്ലാഹുവിന് പുറമെ തങ്ങൾക്ക് എന്തെങ്കിലും രക്ഷാധികാരിയെയോ സഹായിയെയോ അവർ കണ്ടെത്തുന്നതുമല്ല.
Reference: സൂറ അന്നിസാഅ്: ൪: ൧൬൭-൧൭൩