Loading...
Language: Malayalam
وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ ﴿١٦﴾ وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ ﴿١٧﴾ إِلَّا مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ ﴿١٨﴾
വ ലഖദ് ജഅൽനാ ഫിസ്സമാഇ ബുരൂജൻ വ സയ്യന്നാഹാ ലിന്നാദിരീൻ. വ ഹഫിദ്നാഹാ മിൻ കുല്ലി ശൈത്വാനിർറജീം. ഇല്ലാ മനിസ്തറഖസ്സമ്അ ഫഅത്ബഅഹൂ ശിഹാബും മുബീൻ.
(൧൬) തീർച്ചയായും ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങൾ ഉണ്ടാക്കുകയും, നോക്കുന്നവർക്ക് അവയെ നാം അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. (൧൭) ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളിൽ നിന്നും അതിനെ നാം സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. (൧൮) എന്നാൽ ഒളിച്ചുകേൾക്കാൻ ശ്രമിച്ചവൻ്റെ പിന്നാലെ വ്യക്തമായ ഒരു തീജ്വാല പിന്തുടരുന്നതാണ്.
Reference: സൂറ അൽ-ഹിജ്ർ ൧൫: ൧൬-൧൮