Loading...
Language: Malayalam
قُلِ ادْعُوا اللَّـهَ أَوِ ادْعُوا الرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا ﴿١١٠﴾ وَقُلِ الْحَمْدُ لِلَّـهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا ﴿١١١﴾
ഖുലിദ്ഉല്ലാഹ അവിദ്ഉർറഹ്മാന, അയ്യിമ്മാ തദ്ഊ ഫലഹുൽ അസ്മാഉൽ ഹുസ്നാ. വ ലാ തജ്ഹർ ബിസ്വ്ലാതീക വലാ തുഖാഫിത് ബിഹാ വബ്തഗി ബൈന ദാലിക സബീലാ. വ ഖുലിൽ ഹംദുലില്ലാഹില്ലദീ ലം യത്തഖിദ് വലദൻ വ ലം യകുല്ലഹൂ ശരീകുൻ ഫിൽ മുൽകി വ ലം യകുല്ലഹൂ വലിയ്യും മിനദ്ദുള്ളി വ കബ്ബിർഹു തക്ബീറാ.
(൧൧൦) (നബിയേ,) പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കിൽ റഹ്മാൻ എന്ന് വിളിച്ചുകൊള്ളുക. ഏതൊന്നുവിളിച്ചാലും അവന്നു തന്നെയാണ് ഏറ്റവും ഉത്തമമായ നാമങ്ങളുള്ളത്. നിൻ്റെ പ്രാർത്ഥന നീ ഉച്ചത്തിലാക്കരുത്. അതിൽ നീ ശബ്ദം തീരെ താഴ്ത്തുകയും ചെയ്യരുത്. രണ്ടിനുമിടയ്ക്കുള്ള ഒരു മാർഗ്ഗം നീ തേടിക്കൊള്ളുക. (൧൧൧) പറയുക: സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, മാഹാത്മ്യത്തിൽ പങ്കുകാരില്ലാത്തവനും, നിസ്സഹായവസ്ഥ നിമിത്തം ഒരു രക്ഷകൻ്റെ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി. അവനെ നീ ശരിയാം വണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക.
Reference: സൂറ അൽ-ഇസ്റാഅ് ൧૭: ൧൧൦-൧൧൧