Loading...
Language: Malayalam
إِنَّ شَجَرَتَ الزَّقُّومِ ﴿٤٣﴾ طَعَامُ الْأَثِيمِ ﴿٤٤﴾ كَالْمُهْلِ يَغْلِي فِي الْبُطُونِ ﴿٤٥﴾ كَغَلْيِ الْحَمِيمِ ﴿٤٦﴾ خُذُوهُ فَاعْتِلُوهُ إِلَىٰ سَوَاءِ الْجَحِيمِ ﴿٤٧﴾ ثُمَّ صُبُّوا فَوْقَ رَأْسِهِ مِنْ عَذَابِ الْحَمِيمِ ﴿٤٨﴾ ذُقْ إِنَّكَ أَنتَ الْعَزِيزُ الْكَرِيمُ ﴿٤٩﴾ إِنَّ هَـٰذَا مَا كُنتُم بِهِ تَمْتَرُونَ ﴿٥٠﴾
ഇന്ന ശജറതസ്സഖ്ഖൂം. ത്വആമുൽ അസീം. കൽ മുഹ്ലി യഗ്ലീ ഫിൽ ബുത്വൂൻ. കഗൽയിൽ ഹമീം. ഖുദൂഹു ഫഅ്തിലൂഹു ഇലാ സവാഇൽ ജഹീം. സുമ്മ സുബ്ബൂ ഫൗഖ റഅ്സിഹീ മിൻ അദാബിൽ ഹമീം. ദുഖ് ഇന്നക അന്തൽ അസീസുൽ കരീം. ഇന്ന ഹാദാ മാ കുന്തും ബിഹീ തംതറൂൻ.
(൪൩) തീർച്ചയായും സഖ്ഖൂം വൃക്ഷം (൪൪) മഹാപാപിയുടെ ആഹാരമാകുന്നു. (൪൫) അത് ഉരുകിയ ലോഹം പോലെ വയറുകളിൽ തിളച്ചുമറിയും (൪൬) തിളക്കുന്ന വെള്ളം മറിയുന്നത് പോലെ. (൪൭) (മലക്കുകളോട് പറയപ്പെടും:) നിങ്ങൾ അവനെ പിടികൂടുകയും എന്നിട്ട് അവനെ നരകത്തിൻ്റെ മധ്യത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുക. (൪൮) പിന്നീട് അവൻ്റെ തലയ്ക്ക് മീതെ തിളക്കുന്ന വെള്ളത്തിൻ്റെ ശിക്ഷ നിങ്ങൾ ചൊരിയുക. (൪൯) നീ രുചിച്ച് നോക്കുക! തീർച്ചയായും നീ (നിൻ്റെ വിചാരത്തിൽ) പ്രതാപശാലിയും മാന്യനുമാണല്ലോ! (൫൦) തീർച്ചയായും ഏതൊന്നിനെപ്പറ്റി നിങ്ങൾ സംശയിച്ചിരുന്നുവോ അതാണിത്.
Reference: സൂറ അദ്ദുഖാൻ ൪൪: ൪൩-൫൦