Loading...
Language: Malayalam
يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ ۚ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿١٤﴾ إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّـهُ عِندَهُ أَجْرٌ عَظِيمٌ ﴿١٥﴾ فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٦﴾
യാ അയ്യുഹല്ലദീന ആമനൂ ഇന്ന മിൻ അസ്വാജികും വ ഔലാദികും അദുവ്വല്ലകും ഫഹ്ദറൂഹും, വ ഇൻ തഅ്ഫൂ വ തസ്ഫഹൂ വ തഗ്ഫിറൂ ഫ ഇന്നല്ലാഹ ഗഫൂറുർ റഹീം. ഇന്നമാ അംവാലുകും വ ഔലാദുകും ഫിത്നഹ്, വല്ലാഹു ഇൻദഹൂ അജ്റുൻ അദീം. ഫത്തഖുല്ലാഹ മസ്തത്വഅ്തും വസ്മഊ വ അത്വീഊ വ അൻഫിഖൂ ഖൈറല്ലി അൻഫുസികും, വ മൻ യൂഖ ശുഹ്ഹ നഫ്സിഹീ ഫഉലാഇക ഹുമുൽ മുഫ്ലിഹൂൻ.
(൧൪) സത്യവിശ്വാസികളേ, തീർച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട്. അതിനാൽ നിങ്ങളവരെ കുറിച്ച് ജാഗ്രത പുലർത്തുക. നിങ്ങൾ മാപ്പാക്കുകയും, വിട്ടുവീഴ്ച കാണിക്കുകയും, പൊറുത്തുകൊടുക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (൧൫) നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്. (൧൬) അതിനാൽ നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങളല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും (അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ) ചെലവഴിക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത്. ഏതൊരാൾ തൻ്റെ മനസ്സിൻ്റെ പിശുക്കിൽ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയം വരിക്കുന്നവർ.
Reference: സൂറ അത്തഗാബുൻ ൬൪: ൧൪-൧൬